2014, ഡിസംബർ 21, ഞായറാഴ്‌ച

ഗോവയിലെയ്ക്ക് ഒരു യാത്ര


വിശുദ്ധ ഫ്രാന്‍സിസ് സേവിയറിന്റെ അഴുകാത്ത തിരുശരീരം


ഗോവയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവിയറിന്റെ തിരുശരീരം പത്ത് വര്ഷം കൂടുമ്പോള്‍ പ്രദര്‍ശിപ്പിക്കാറുണ്ട് . ഈ വര്ഷം ഡിസംബര്‍22 മുതല്‍ ജനുവരി നാലു വരെ ജനങ്ങള്‍ക്ക് പൊതു ദര്‍ശനത്തിനുള്ള അവസരം നല്‍കുന്നുണ്ട് . ഡിസംബര്‍ 15 ന് കാഞ്ഞിരപ്പള്ളിയിലുള്ള മാര്‍ട്ട് ഓഫ്  മാര്‍ട്ട്  എന്ന ട്രാവല്‍ ഏജന്‍സി ട്രിപ്പ്‌  നടത്തുന്നു എന്നറിഞ്ഞ് അവരുടെ കൂടെ പോകുവാന്‍ തീരുമാനിച്ചു. മാര്‍ട്ട് ടു മാര്‍ട്ടിലെ ജൈമോന്‍ ആയിരുന്നു ഞങ്ങളുടെ ടീം ലീഡര്‍. ഡിസംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് എറണാകുളം സൌത്തില്‍ നിന്നും മഡ്ഗാവ് എക്ഷ്പ്രസ്സില് യാത്രതിരിച്ചു. ഞങ്ങള്‍ 18 പേരുടെ ഒരു ഗ്രൂപ്പ്‌ ആയീരുന്നു.ചൊവാഴ്ച രാവിലെ മൂന്ന് ഇരുപതിന് ഞങ്ങള്‍ മഡ്ഗാവ് സ്റ്റേഷനില്‍ എത്തി. ഗോവിലുള്ള ഒരേഒരു റെയില്‍വേ സ്റ്റേഷന്‍ ആണ് മഡ്ഗാവ് . ഞങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ടെമ്പോ ട്രാവല്‍ ബസ്‌ അറേഞ്ച് ചെയ്തിരുന്നു. ഞങ്ങള്‍ എത്തിയപ്പോഴക്കും വണ്ടിയും ഡ്രൈവറും റെഡി ആയിരുന്നു.അവിടെ നിരാമാര്‍ എന്ന സ്ഥലത്തുള്ള യൂത്ത് ഹോസ്റലില്‍ ആയിരുന്നു വിശ്രമിച്ചത് .  രാവിലെ എട്ടുമണിക്ക് പ്രഭാത ഭക്ഷണം ശരിയാക്കിയിരുന്നു വളരെ രുചികരമായ ഭക്ഷണം  കഴിഞ്ഞ് ഞങ്ങള്‍ യാത്ര  തിരിച്ചു. ഞങ്ങള്‍ ആദ്യം പോയത്  ഡോണ പൌലോ എന്ന സ്ഥലത്ത് ആണ് . മൂന്ന് വശവും കടല്‍ ആണ് ഇവിടെ. ഡോണ എന്ന യുവതിയുടെയും  പൌലോ എന്ന  യുവാവിന്റെയും പേരിലാണ് ഈ സ്ഥലം അറിയപെടുന്നത്. ഇവര്‍ അവിടെ സാമൂഹിക പ്രവര്‍ത്തനം നടത്തിവന്നിരുന്നു. പിന്നീട് പ്രണയത്തിലായ ഇവര്‍ക്ക് വിവാഹം കഴിക്കാന്‍ സാധികാതെ വരുകയും ഒരുദിവസം അവരുടെ മൃതശരീരങ്ങള്‍ അവിടെ നിന്നും കണ്ടെടുകകയും ചെയ്തു. ഇവരുടെ ഓര്‍മയ്ക്ക് ആണ്  ഡോണ പൌലോ എന്ന പേര്‍ ഈ സ്ഥലത്തിനു നല്‍കിയത് .ഇവരുടെ ഒരു പ്രതിമയും കാഴ്ചകള്‍ കാണാന്‍ ഒരു വ്യൂ പൊയന്റും ഇവിടെ ഒരുക്കിയിട്ടുണ്ട് . വളരെ മനോഹരമായ കാഴ്ച ആണ് ഇവിടെ നിന്നും കാണാന്‍ സാദിക്കുന്നത്‌. ഞങ്ങളുടെ ഗ്രൂപ്പ്‌ ലീഡര്‍ ജൈമോന്‍ രുചികരമായ ഭക്ഷണം തരുന്ന  കാര്യത്തിലും കാര്യങ്ങള്‍ വിശദീകരിച്ചു തരുന്ന കാര്യത്തിലും വളരെ ഉത്സാഹം കാണിച്ചു.
ഡോണ പൌലോ പ്രതിമ 



പിന്നീട് ഞങ്ങള്‍ ഓള്‍ഡ്‌ ഗോവയില്‍ വിശുദ്ധ ഫ്രാന്‍സിസ്  സേവിയരിന്റ്റ്  തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബസലിക്കയിലെയ്ക്കാന്  പോയത്  ഓരോ പൊയന്റ്ലുിലും മെറ്റല്‍ ഡിറ്റക്ടര്‍ വഴിയും ശരീര പരിശോധനയും കഴിഞ്ഞു മാത്രമേ പ്രവേശനം കിട്ടു.സിഗരട്ട് , ലൈറ്റര്‍, മദ്യം എന്നിവയ്ക്ക് കര്‍ശനമായ വിലക്കുണ്ട് , ഞങ്ങള്‍ ചെന്നപ്പോള്‍ വലിയ തിരക്ക് അനുഭവപെട്ടില്ല എങ്കിലും ഒരുമണിക്കൂര്‍ നില്‍കേണ്ടി വന്നു,സാധാരണ ആറുമണിക്കൂര്‍ വരെ നിന്നാലെ കാണാന്‍ സാധിക്കു എന്ന്  മനസ്സില്‍ ആക്കാന്‍ പറ്റി,
ജീര്‍നിക്കാത്ത ശരീരം പ്രദര്‍ശനത്തിനായിതാല്‍കാലികമായി സൂക്ഷിച്ചിരിക്കുന്ന പള്ളി
പള്ളിയുടെ മുന്‍വശത്ത് നിന്നുള്ള കാഴ്ച

ബോബ് ജീസസ് പള്ളി

ബോബ് ജീസസ് പള്ളിയിലാണ് സ്ഥിരമായി ഫ്രാന്‍സിസ് സെവിയരിന്റെ ശരീരം സുക്ഷിചിരിക്കു ന്നത് .പത്തു വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് പൊതുദര്‍ശനത്തിന് വയ്കൂന്നത് .അന്നേരം  ബോബ് ജീസസ് പള്ളിയില്‍ നിന്ന് പ്രദക്ഷിണമായി അടുത്തുള്ള പള്ളിയിലേയ്ക്ക് കൊണ്ടുപോകും. തിരിച്ചു വീണ്ടും ബോബ് ജീസസ് പള്ളിയിലുള്ള പേടകത്തില്‍ സൂക്ഷിക്കും. എപ്പോള്‍ ചെന്നാലും ഈ പേടകം നമ്മുക്ക് കാണാന്‍ സാദിക്കും പക്ഷെ പ്രദര്‍ശന സമയത്ത് പോയാല്‍ മാത്രമേ അടുത്ത് വളരെ വ്യക്തമായി കാണാന്‍ സാദിക്കു .

പള്ളിയുടെ ഉള്‍വശം
പള്ളിയുടെ അള്‍ത്താര
ഇവിടെ മാലാഖമാരുടെ പ്രതിമയ്കൂ മുകളില്‍ കാണുന്ന പേടകത്തില്‍ ആണ് തിരുശരിരം സ്ഥിരമായി സുക്ഷിച്ചിരികുന്നത് .
പണ്ട് തിരുശരീരം പ്രദര്‍ശനത്തിനു വച്ചപ്പോള്‍ ഒരു സ്ത്രീ ഒരു കൈ വിരല്‍ കടിച്ചെടുക്കാന്‍ ശ്രമിക്കുകയും അത് വീണ്ടെടുത് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നു.ഇപ്പോള്‍ ഭയങ്കരമായ സെക്യൂരിറ്റി ക്രമീകരണങ്ങള്‍ ആണ് ഗവേര്‍ന്മേന്റ്റ് ഇവിടെ നടപ്പിലക്കിയിരിക്കുന്നത്. 

              ഞങ്ങള്‍ പിന്നീട് സന്നര്‍ശിച്ചത് അടുത്ത് തന്നെയുള്ള വിശുദ്ധ അഗസ്റ്റിന്റെ പള്ളി ആണ് . ഇതിനെ ഒരു പള്ളി എന്ന് വിശേഷിപ്പികാന്‍ പറ്റില്ല കാരണം ടച്ച്‌കാരും പോര്‍ച്ചുഗീസ്‌കാരും തമ്മില്‍ ഉള്ള യുദ്തത്തില്‍ നശിപ്പിക്കപെട്ട പള്ളിയുടെ അവശിഷ്ടങ്ങള്‍ ആണ് ഇവിടെ ഉള്ളത് .
വളരെ വലിയ ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ ആണ് ഇവിടെ കാണാന്‍ സാദികുന്നത്.

വിശുദ്ധ ഫ്രാന്‍സിസ്  സേവിയറിനെ കുറിച്ച്  അല്പം കാര്യങ്ങള്‍ 


1506  ഏപ്രില്‍ 7 ന് സ്പെയിനിലെ നാവാറയില്‍ പ്രതാപപൂര്‍ണമായ 

കുടുംബത്തില്‍ ആഡംബരങ്ങളുടെ മദ്ധ്യേ പിറന്നു വീണ ഫ്രാന്‍സിസ് ഉന്നത

 ബിരുദങ്ങള്‍ നേടി പാരിസ് സര്‍വകലാശാലയില്‍ പ്രഫസറായി
ലോകം മുഴുവന്‍  നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് ഫലം എന്ന യേശുവചനം ഇഗ്നേഷ്യസ് ലയോളയിലൂടെ പ്രതിധ്വനിച്ചപ്പോള്‍ സ്ഥാനമാനങ്ങളും സുഖഭോഗങ്ങളും ഭൌതികാഭിനിവേശങ്ങളും സ്വപ്നം കണ്ടിരുന്ന ഫ്രാന്‍സിസിന്റെ  ജീവിതത്തില്‍ അത് വഴിത്തിരിവായി .

 അങ്ങനെ ഇഗ്നേഷ്യസ് ലയോള ആരംഭിച്ച ഇശോസഭയിലെ രണ്ടാമത്തെ അംഗമായി . 1537  ജൂൺ 24-ന് പൌരോഹിത്യം സ്വീകരിച്ചു . തുടർന്ന് കുറേക്കാലം ബൊളോണ്യയിലെ ഒരു ആശുപത്രിയിലും റോമിൽ ഇഗ്നേഷ്യസിന്റെ സഹായിയായും അദ്ദേഹം പ്രവർത്തിച്ചു.

1541 ഏപ്രില്‍ 7 ന് ലിസ്ബണ്‍ തുറമുഖത്തുനിന്നും ഇന്ത്യയിലേക്ക്‌ മിഷന്‍ പ്രവര്‍ത്തനത്തിനുവേണ്ടി  യാത്ര പുറപ്പെട്ടു . പോള്‍ മൂന്നാമന്‍ പാപ്പാ ഇന്ത്യയിലെയും കിഴക്കന്‍ രാജ്യങ്ങളിലെയും പേപ്പല്‍  പ്രതിനിധിയായി  അദ്ദേഹത്തെ നിയമിച്ചു. 

1542 മെയ്‌ 6 ന് ഗോവയില്‍ കപ്പലിറങ്ങി . അധികാരികളുടെ നിര്‍ബന്ധം

മൂലം അവിടെ പുതുതായി ആരംഭിച്ച സെന്റ്‌പോള്‍സ്  കോളേജിന്റെ


 റെക്ടര്‍ ആയി . പേപ്പല്‍ പ്രതിനിധി എന്ന ഉന്നത സ്ഥാനം 

പുറത്തറിയിക്കാതെ ദരിദ്രരുടെ ഭക്ഷണം കഴിച്ചു ദാരിദ്രരോടുകൂടെ

  ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത് 

1552 ഡിസംബർ 2ന് 46 വയസ്സുള്ളപ്പോൾ ചൈനയുടെ തീരപ്രദേശത്തിനോടടുത്ത് കിടക്കുന്ന സാന്‍ ചിയാന്‍ ദ്വീപില്‍ ദിവംഗതനായി. ഷാങ്ങ് ചുവാൻ ദ്വീപിലെ കടൽത്തീരത്താണ് സേവ്യറുടെ ദേഹം ആദ്യം സംസ്കരിച്ചത്. എന്നാൽ 1553 മാർച്ചു മാസം ദേഹം പോർച്ചുഗീസ് അധീനതയിലിരുന്ന മലാക്കയിലെ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലേക്കു മാറ്റി. അതേവർഷം ഡിസംബർ മാസം ഫ്രാൻസിസ് സേവ്യറുടെ ശരീരം കപ്പൽ മാർഗ്ഗം ഗോവയിലേക്കു കൊണ്ടു വന്നു. ഇപ്പോൾ അത് ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്നു
വിശുദ്ധൻ ആശീർവാദവും ജ്ഞാനസ്നാനവും പോലുള്ള വിശുദ്ധകാര്യങ്ങൾക്ക് 

ഉപയോഗിച്ചിരുന്ന വലംകൈയ്യുടെ അസ്ഥികളിൽ ഒന്ന് 1614-ൽ വേർപെടുത്തി 

റോമിലേക്കു കൊണ്ടു പോയി. അവിടെ അത് ഈശോസഭക്കാരുടെ 

മുഖ്യദേവാലയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കൈയ്യുടെ മറ്റൊരസ്ഥി ചൈനയിലെ

പഴയ പോർച്ചുഗീസ് അധീനപ്രദേശമായ
 മക്കാവുവില്‍ 
സൂക്ഷിക്കപ്പെട്ടിരിക്കുന്നു

1622-
ല്‍ ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പ്പാപ്പ ഇഗ്നേഷ്യസ് ലയോളയോടൊപ്പം ഫ്രാന്‍സീസ് സേവ്യറെയും വിശുദ്ധനായി പ്രഖ്യാപിച്ചു. പിന്നീട് പത്താം പീയൂസ് മാര്‍പ്പാപ്പ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ സംരക്ഷകനും മദ്ധ്യസ്ഥനുമായി പ്രഖ്യാപിച്ചു. ഭാരതമണ്ണില്‍ സുവിശേഷത്തിന്റെ കാഹളധ്വനി മുഴക്കിയ ഫ്രാന്‍സീസ് സേവ്യറിന്റെ പുണ്യ ശരീരം ഗോവയിലെ ബോംജീസസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു.

ഞങ്ങളുടെ യാത്രാ സഠഘഠ


തുടര്‍ന്ന് ഞങ്ങള്‍ ആഗോര്‍ഡാ ഫോര്‍ട്ട്‌ കാണാന്‍ പോയി. ആഗോര്‍ഡാ എന്ന വാക്കിന്‍റെ അര്‍ഥം ജലത്തിന്റെ സ്ഥലം എന്നാണ്. പോര്‍ച്ചുഗീസ് കപ്പലുകള്‍ക്ക് നല്‍കാനുള്ള ജലം ഇവിടെയാണ് സംഭരിച്ചിരുന്നത്. പോര്‍ച്ചുഗീസ്കാരുടെ കാലത്ത് കോട്ടയായും കപ്പലുകള്‍ക്ക് വഴികാട്ടിയായി ലൈറ്റ് ഹൌസ് ആയും ഇവിടം പ്രവര്‍ത്തിച്ചിരുന്നു. 


ഒരു വിജനമായ കുന്നിന്‍ മുകളില്‍ ആണ് ആഗോര്ട ഫോര്‍ട്ട്‌ സ്ഥിതി ചെയുന്നത്‌.ഇവിടെ നിന്ന് നോക്കിയാല്‍ കപ്പലുകള്‍ കിടക്കുന്നത് വ്യക്തമായി കാണാന്‍ സാദികും.


ആഗോര്ടാ ഫോര്ടില്‍ നിന്നുള്ള ദ്രിശ്യം .കടല്‍ത്തീരത്ത്‌  കാണുന്ന കെട്ടിടം ഗോവന്‍ സെന്‍ട്രല്‍ ജയില്‍ ആണ് .


ഫോര്ടിന്റെ മുകള്‍ വശം.ഇവിടെ ചതുരത്തില്‍ ചുവന്ന ഭാഗത്തിന് താഴയായിട്ടുആണ്  ജല സംഭരണി സ്ഥിതി ചെയ്തിരുന്നത് .ഇരുപത്തിമൂന്ന് ലക്ഷം ഗാലന്‍ വെള്ളം സംഭരിക്കാന്‍ സാധികുമായിരുന്നു.
അടുത്തതായി ഒരു മണിക്കൂര്‍ കടലില്‍ കൂടിയുള്ള ഒരു ബോട്ടിംഗ് ആയിരുന്നു. ഡോള്‍ഫിനുകളെ കാണാം എന്നതാണ് ഈ ബോട്ടിംഗ് ന്റെ ഒരു പ്രത്യേകത.

തുടര്‍ന്ന് കല്ലംകൊട് ബീച്ച് ആണ് കാണാന്‍ പോയത് . സന്ധ്യ സമയമായതിനാല്‍ ഫോട്ടോകള്‍ എടുക്കാന്‍ സാധിച്ചില്ല.ഏഴ് അര യോടെ ഞങ്ങള്‍ ബീച്ചില്‍ നിന്നും തിരിച്ച്  ഞങ്ങള്‍ വിശ്രമിച്ചിരുന്ന യൂത്ത് ഹോസ്റലില്യ്ക്  തിരിച്ചു  പതിനേഴാം തീയതി രാവിലെ രണ്ടു മുപ്പതിനാണ് തിരിച്ചുള്ള ട്രെയിന്‍..

ഗോവന്‍ യാത്രാ വളരെയധികം പ്രയോജന പ്രദം ആയിരുന്നു. ധാരാളം കാഴ്ചകള്‍ കാണാന്‍ സാദിച്ചു . ധാരാളം മദ്യ കടകള്‍ കാണാന്‍ സാദിച്ചെങ്കിലും നമ്മുടെ നാട്ടിലെ പോലെ ആരും ബോധം ഇല്ലാതെ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടില്ല.ഭക്ഷണശാലകളില്‍ പോലും മദ്യം വില്പനയ്ക്  വച്ചിരിക്കുന്ന കാഴ്ച പുതിയ അനുഭവം ആയിരുന്നു.നമ്മുടെ നാട്ടിലെ അതെ കാലാവസ്ഥ ആണ് ഗോവയിലും അനുഭവപെട്ടത് . രാത്രികളില്‍ ഗോവന്‍  റോഡുകള്‍ വളരെ  വിജനമായി കാണപെട്ടു .രാത്രികളില്‍ യാത്രാ ചെയുന്നവര്‍ തിരിച്ചറിയല്‍ രേഘകള്‍ കരുതുന്നത് നന്നായിരിക്കും. നാട്ടിലെപോലെ നായകളുടെ ശല്ല്യം ആരോജകമായി തോന്നി.
പല സ്ഥലങ്ങളിലും ഇലക്ട്രിക്‌  ലൌനുകള്‍ക്കു പകരം  കേബിളുകള്‍ ഉപയോഗിച്ചിരിക്കുന്നത് കൌതുകകരമായി തോന്നി

ഒരു മണിക്കൂര്‍ വൈകി   മൂന്ന് മുപ്പതിന്  കൊച്ചുവേളി എക്സ്പ്രസ്സ്‌  മഡ്ഗാവ് സ്റ്റേഷനില്‍ എത്തി. മംഗലാപുരം വരെ യാത്രാ വളരെ സാവകാശം ആയിരുന്നു.. വൈകുന്നേരം നാലര ആയിരുന്നു സമയം എങ്കിലും  ഏഴരയ്ക്ക്  കോട്ടയം സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചേര്‍ന്നു. ഞാന്‍ വളരെ യാത്രകള്‍ നടത്തിയെങ്കിലും ഈ ട്രിപ്പ്‌ വളരെ വിത്യസ്തമായി തോന്നി. ജൈമോന്റെ ലീഡര്‍ ഷിപ്പില്‍ യാത്ര വളരെ രസകരമായി അനുഭവപെട്ടൂ. കാഞ്ഞിരപ്പള്ളി മാര്‍ട്ട് ഓഫ്  മാര്‍ട്ടിന്  എല്ലാ നന്ദി യും ആശംസകളും.

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

അല്‍ഫോന്‍സാ തീര്‍ത്ഥാടനം


ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഓഗസ്റ്റ്‌ എരുപതിയെട്ടിനാണ് സഭ ആഘോഷിക്കുന്നത്. ഇതിനു മുന്നോടിയായി എല്ലാ വര്‍ഷവും ചങ്ങനാചേരി അതിരൂപതാ മിഷ്യന്‍ലീഗ്ന്റെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നു വരുന്നു. ചങ്ങനാചേരി അതിരൂപതയിലെ എല്ലാ പള്ളികളില്‍ നിന്നും  മിഷ്യന്‍ലീഗ് കുട്ടികള്‍  ജന്മ്മഗ്രഹo സ്ഥിതി ചെയ്യുന്ന കുടമാളൂരില്‍ ഒത്തുകൂടുന്നു കോട്ടയത്ത് ബേക്കര്‍ ജങഷനില്‍ സി.എം.എസ് കോളേജിന്റെ മുന്‍വശത്ത്കൂടി ചുങ്കം വഴി  കുടമാളൂരില്‍ എത്തിച്ചേരാം.മെഡിക്കല്‍കോളേജ് കോളേജ് ബസ്സ്‌സ്റ്റാന്റ്  മുന്‍വശം വഴിയും കുടമാളൂരില്‍ എത്താം. അല്‍ഫോന്‍സാമ്മ വിശുദ്ധയായശേഷം ഭരണങ്ങാനത്ത് വന്ന മാറ്റങ്ങള്‍ ഒന്നും ജന്മ്മഗ്രഹo പരിസരത്ത്  കാണാന്‍ സാധിക്കില്ല. ഇപ്പോഴും വളരെ ശാന്തമായ ഗ്രാമീണ അന്തരീക്ഷമാണ് ജന്മഗ്രഹ പരിസരത്ത്.


അല്‍ഫോന്‍സാമ്മ ജനിച്ച വീട്  



                                       അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന കട്ടില്‍ 



ജന്മഗ്രഹതോടു ചേര്‍ന്നുള്ള ദൈവാലയത്തിന്റെ അള്‍ത്താര. എപ്പോഴും ജപമാല പ്രാര്‍ത്ഥനയാല്‍ മുഗരിധം ആണ് ഇവിടം  
കുടമാളൂര്‍ പള്ളിയിലാണ് അല്‍ഫോന്‍സാമ്മയെ മാമ്മോദീസ മുക്കിയത്. കുടമാളൂര്‍ പള്ളിയും ഇപ്പോള്‍ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം ആണ്.

അല്ഫോന്സമ്മയെ മാമ്മോദീസ മുക്കിയ പള്ളി 


അല്ഫോന്സമ്മയെ  മുക്കിയ മാമ്മോദീസതോട്ടി (കുടമാളൂര്‍ പള്ളിയില്‍ സൂക്ഷിചിരികുന്നത് )
പുതുതായി നിര്‍മിച്ച കുടമാളൂര്‍ പള്ളി 
അല്ഫോന്സമ്മയെ കുറിച്ച് അല്പം കാര്യങ്ങള്‍ 
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 - ന് ജനിച്ചു അന്നക്കുട്ടി എന്ന പേരാണ് അവർ മകൾക്ക് നൽകിയത്. ചെമ്പകശ്ശേരി രാജഭരണകാലത്ത് മുട്ടത്തുപാടം കുടുംബം പള്ളി സ്ഥാപനത്തോട് അനുബന്ധിച്ച് ആർപ്പൂക്കരയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് കൊട്ടാരം വൈദ്യന്മാരായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇന്നും ഈ കുടുംബത്തിലെ ചില അംഗങ്ങൾ വൈദ്യന്മാരായി അറിയപ്പെടുന്നു. അന്നക്കുട്ടിയുടെ ജനനത്തിനു മുൻപ് അമ്മ ഒരു പാമ്പിനെ കണ്ട് ഭയപ്പെട്ടതിനെ തുടർന്ന് ഗർഭകാലം തികയുന്നതിനു മുൻപ്, എട്ടാം മാസത്തിലാണ് അന്നക്കുട്ടി ജനിച്ചത്.


ഓഗസ്റ്റ് 27 - ന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള കുടമാളൂർ ഇടവക ദേവാലയത്തിൽ വെച്ച് മാമ്മോദീസ  നൽകി.   പ്രസവത്തിനു ശേഷം അന്നക്കുട്ടിയുടെ മാതാവിന്റെ അസുഖം ദിനംപ്രതി വർദ്ധിച്ചു വന്നു.. അന്നക്കുട്ടി ജനിച്ച് ഇരുപത്തിയേഴാം ദിവസം അമ്മ മരിച്ചു
ബാല്യം
കുടമാളൂർ പള്ളിയിൽ 1917 നവംബർ 27 - ന് അന്നക്കുട്ടി അദ്യകുർബ്ബാന കൈക്കൊണ്ടു. ചെറുപ്പത്തിൽ തന്നെ അന്നക്കുട്ടി പാവങ്ങളോട് അനുകമ്പ കാട്ടിയിരുന്നു. ആർപ്പൂക്കരയിലെ തൊണ്ണാംകുഴി സർക്കാർ സ്കൂളിൽ എ.ഇ. അന്ന പേരിൽ വിദ്യാഭ്യാസത്തിനായി 1917 മേയ് മാസത്തിൽ ചേർത്തു. 1920-, മൂന്നാം ക്ലാസ് പഠനം പൂർത്തിയാക്കിയ അന്നക്കുട്ടിയെ പിതാവ് അതേ വർഷം ജൂൺ 30 - ന് മുട്ടുച്ചിറ ഗവൺമെന്റ് സ്കൂളിൽ നാലാം ക്ലാസിൽ ചേർത്തു. മുട്ടുച്ചിറ പുതുക്കരി കുടുംബാംഗമായിരുന്നു അന്നക്കുട്ടിയുടെ അമ്മ മേരി..
സ്ഥൈര്യലേപനം
1925 ജനുവരി 21-നാണ് അന്നക്കുട്ടി സ്ഥൈര്യലേപനം സ്വീകരിച്ചത്. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ തോമസ് കുര്യാളശ്ശേരിയാണ് അന്നക്കുട്ടിയുടെ നെറ്റിയിൽ സൈത്തു പൂശിയത്.
സഭാ പ്രവേശനം
1927  പന്തക്കുസ്താ ദിനത്തിലാണ് അന്നക്കുട്ടി ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ പ്രവേശിച്ചത്. അന്നക്കുട്ടിയുടെ ജന്മഗൃഹത്തിനു സമീപമുള്ള അർപ്പൂക്കര അങ്ങാടി പള്ളിയിൽ പന്തക്കുസ്താതിരുനാളിൽ സംബന്ധിച്ച ശേഷമാണ് അന്നക്കുട്ടിയും പിതാവും ഭരണങ്ങാനത്തേക്ക് യാത്ര തിരിച്ചത്. മഠത്തിലെത്തിയ അന്നക്കുട്ടിയെ മദർ സുപ്പീരിയർ ഊർസുലാമ്മ  സ്വീകരിച്ചു. അന്നക്കുട്ടിയുടെ പിതാവിന്റെ പിതൃസഹോദരനായ മുട്ടത്തുപാടത്ത് യൗസേപ്പച്ചനാണ് അന്നക്കുട്ടിക്കു മഠത്തിൽ പ്രവേശിക്കുവാനുള്ള ധനമായി പത്രമേനിയടക്കം 700 രൂപ നൽകിയത്
ശിരോവസ്ത്രസ്വീകരണം
കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന്‌ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസം കൂട്ടുകാരോടൊപ്പം അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു. ഈ ദിവസത്തിന്റെ പ്രത്യേകത മൂലമായിരിക്കാം മഠാധികാരികൾ അന്നേ ദിവസം അൽഫോൻസ എന്ന നാമവും അന്നത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അങ്ങനെ അന്നക്കുട്ടിക്ക് അൽഫോൻസ എന്ന നാമം സ്വീകരിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചു. അൽഫോൻസയെ അധികാരികൾ ചങ്ങനാശേരി വാഴപ്പള്ളിയിലെ ആരാധനാ മഠം വക സ്കൂളിൽ ചേർക്കുവാൻ തീരുമാനിച്ചു. അങ്ങനെ 1929 മേയ് മാസത്തിൽ അൽഫോൻസ ചങ്ങനാശ്ശേരി ക്ലാരമഠത്തിലെ ബോർഡിങ്ങിൽ നിന്ന് വാഴപ്പള്ളി സ്കൂളിൽ എട്ടാം ക്ലാസ് പഠനമാരംഭിച്ചു.
സഭാവസ്ത്രസ്വീകരണം
സഭാവസ്ത്രസ്വീകരണത്തിനായി അൽഫോൻസ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും മറ്റ് ഏഴു പേരോടൊപ്പം സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു. ചെയ്തു.
രോഗപീഡകൾ
തുടർന്ന് ഭരങ്ങാനത്ത് തിരിച്ചെത്തിയ അൽഫോൻസ മഠത്തിലെ പ്രവർത്തങ്ങളിൽ മുഴുകി. അൽഫോൻസയുടെ ഇരുപത്തിയൊന്നാമത് വയസ്സിൽ അവളെ രക്തസ്രാവം ബാധിക്കുകയും ധാരാളം ചികിത്സകൾ നടത്തുകയും ചെയ്തു. എന്നാൽ അവയിലൊന്നും ഫലം ലഭിക്കാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് അൽഫോൻസയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അതിലൂടെ താത്കാലികമായെങ്കിലും സൗഖ്യം ലഭിച്ചു.
നൊവിഷ്യേറ്റ്
 വ്രതവാഗ്ദാനത്തിന് ഒരുക്കമായുള്ള കർക്കശവും അന്തിമവുമായ നൊവിഷ്യേറ്റ് എന്ന കാലഘട്ടത്തിലാണ് വ്യക്തി സ്വയവും അധികാരികളും പരീക്ഷിക്കുന്നത്. രോഗമില്ലാത്തവർ പോലും ക്ലേശിക്കുന്ന ഈ സാഹചര്യം അൽഫോൻസ എങ്ങിനെ പൂർത്തിയാക്കും എന്നതായിരുന്നു അധികാരികളെ അലട്ടിയിരുന്നത്.
തുടർന്ന് 1935 ഓഗസ്റ്റ് മാസം ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും സി.എം.ഐ. വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുത്തിയമ്മയായും ആദ്ധ്യാത്മിക ഗുരുവായും ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ആദ്യനാളുകളിൽ തന്നെ അൽഫോൻസയെ രോഗം വീണ്ടും ബാധിച്ചു. അതിനാൽ നൊവിഷ്യേറ്റിനിടയിൽ പഠനം അവസാനിപ്പിച്ച് അൽഫോൻസയെ തിരിച്ചയക്കുവാനായി മഠാധികാരികൾ തീരുമാനമെടുത്തു. എന്നാൽ ഈ സാഹചര്യത്തിൽ നിന്നും ഒരാളെ തിരിച്ചയക്കാനായി രൂപതാ മെത്രാന്റെ അനുമതി ആവശ്യമായതിനാൽ അധികാരികൾ ചങ്ങനാശ്ശേരി മെത്രാൻ കാളാശ്ശേരിയെ വിവരമറിയിച്ചു. അൽഫോൻസയ്ക്കൊപ്പം മറ്റു മൂന്നു പേരെയും ചില രോഗങ്ങൾ ബാധിച്ചിരുന്നു. മെത്രാൻ ഇവരെ സന്ദർശിക്കുകയും അൽഫോൻസയെ തിരിച്ചയക്കേണ്ടതില്ല എന്നു തീരുമാനിക്കുകയും മറ്റു മൂന്നു പേരെ ഭവനത്തിലേക്ക് അയക്കുകയും ചെയ്തു.
ഈ രോഗവസ്ഥകൾ യാതൊരു വിധ കുറവും സംഭവിക്കാതെ വർദ്ധിച്ചുവന്നു. ളൂയീസച്ചന്റെ നിർദ്ദേശപ്രകാരം സ്വസഭാസ്ഥാപകനായ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ നവനാൾ ചൊല്ലുവാൻ അദ്ദേഹം ഉപദേശിച്ചു. സ്ഥിരമായി അൽഫോൻസ ഇതനുഷ്ഠിച്ചു വന്നു. രോഗത്താൽ വലഞ്ഞിരുന്ന അൽഫോൻസയെ പലരും രാത്രിയിൽ ശ്രദ്ധiച്ചിരുന്നു . ഒരു ദിവസം അൽഫോൻസ രാത്രിയിൽ ഒറ്റയ്ക്ക് മറ്റാരോടോ സംസാരിക്കുന്നതായി ഗുരുത്തിയമ്മയുടെ ശ്രദ്ധയിൽപെട്ടു. അവർ അൽഫോൻസയോട് അപ്പോൾ തന്നെ ഇതേ പറ്റി തിരക്കിയപ്പോൾ അമ്മ ചാവറയച്ചനെ കാണുന്നില്ലേ ഞാൻ അച്ചനോടാണ് സംസാരിക്കുന്നത് എന്ന് മറുപടി പറഞ്ഞു. ഉടൻ തന്നെ അൽഫോൻസ കട്ടിലിൽ എഴുന്നേറ്റിരുന്നു. സ്വയം ശരീരം ചലിപ്പിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന അൽഫോൻസയുടെ മാറ്റം കണ്ടപ്പോൾ അവൾ രോഗത്തിൽ നിന്നും രക്ഷപെട്ടിരിക്കുന്നു എന്ന് ഗുരുത്തിയമ്മക്ക് തോന്നി. അൽഫോൻസ കുര്യാക്കോസച്ചൻ തന്റെ രോഗം മാറ്റി എന്ന് പറയുകയും ചെയ്തു. എന്നാൽ ഈ വിവരം അൽഫോൻസയുടെ ആവശ്യപ്രകാരം ആരോടും അറിയിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ അൽഫോൻസ ദിവ്യബലിയിൽ സംബന്ധിക്കുകയും ചെയ്തു. കുര്യാക്കോസച്ചനാൽ രക്തസ്രാവത്തിൽ നിന്നും മോചിതയായെങ്കിലും വീണ്ടും മറ്റു രോഗപീഡകളാൽ ഇനിയും ദുരിതങ്ങൾ നേരിടേണ്ടി വരുമെന്ന് അതോടൊപ്പം അരുളപ്പാടും ലഭിച്ചിരുന്നു.
നിത്യവ്രതവാഗ്‌ദാനം
രോഗപീഡകളിൽ നിന്നും താൽകാലികമായെങ്കിലും മോചിതയായ അൽഫോൻസ 1936 ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. നിത്യവ്രതവാഗ്‌ദാനത്തിനു ശേഷം അൽഫോൻസ വീണ്ടും രോഗത്തിന്റെ പിടിയിലമർന്നു..
പലതരം രോഗപീഡകൾ അലട്ടുമ്പോഴും അൽഫോൻസ പ്രസന്നവദനായി തന്നെ കാണപ്പെട്ടിരുന്നു. തന്നിൽ കുടിയിരുന്ന വിശുദ്ധി അവൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ തയ്യാറായിരുന്നു.
. റോമിളൂസ് സി.എം.ഐ. വൈദികനെയാണ് ളൂയീസച്ചനു ശേഷം അൽഫോൻസാമ്മയ്ക്ക് ആദ്ധ്യാത്മിക നിയന്താതാവായി ലഭിച്ചത്. അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന അവസരത്തിൽ ളൂയീസച്ചൻ സന്നിഹിതനായിരുന്നു..
മരണം
946 ജുലൈ മാസം 28 ഞായറാഴ്ച രാവിലത്തെ കുർബാനയിൽ പൂർണ്ണമായും പങ്കെടുക്കാനായി അൽഫോൻസ നേരത്തെതന്നെ ചാപ്പലിലെത്തി. കുർബാന ആരംഭിച്ച് അല്പസമയത്തിനകം വിഷമത കലശലായതിനാൽ അവൾ തന്റെ മുറിയിലേക്ക് നടന്നു നീങ്ങി കട്ടിലിൽ കിടന്നു. ഗബ്രിയേലമ്മ എത്തി അൽഫോൻസയ്ക്ക് പരിചരണം നൽകി. രാവിലെ 8 മണിക്ക് ആരംഭിച്ച അവശതകൾ രണ്ടു മണിക്കൂറോളം തുടർന്നു. 10 മണിയോടെ അല്പം ശമനം ലഭിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ രോഗാവസ്ഥ ഗുരുതരമായി തുടർന്നതിനാൽ അന്ത്യകൂദാശ നൽകുവാനായി വൈദികനേയും ഒപ്പം ഡോക്ടറേയും വരുത്തി. രോഗം ശക്തിപ്പെട്ട് ഉച്ച തിരിഞ്ഞു രണ്ടു മണിയോടെ അൽഫോൻസ അന്തരിച്ചു
പിറ്റേന്ന് ബന്ധുക്കളുടെയും, മറ്റു കന്യാസ്ത്രീകളുടെയും സാന്നിധ്യത്തിൽ അൽഫോൻസയെ ഭരണങ്ങാനം സിമിത്തേരി കപ്പേളയിൽ സംസ്കരിച്ചു. സഹസന്യാസിനിമാരാണ് അൽഫോൻസയുടെ ശരീരം സെമിത്തേരി കപ്പേളയിലേക്ക് വഹിച്ചത്.   ശവസംസ്കാര വേളയിൽ റോമുളൂസച്ചൻ ചരമ പ്രസംഗം നടത്തി
അത്ഭുതങ്ങൾ
1985 ൽ ഒരു കുട്ടിയുടെ അസുഖം അൽഫോൻസാമ്മയെ പ്രാർത്ഥിച്ചതിനാൽ സുഖപ്പെടുകുയുണ്ടായി. ഈ അത്ഭുതപ്രവൃത്തിയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനായി വത്തിക്കാൻ നടപടികളെടുക്കാൻ കാരണം
നാമകരണ നടപടികൾ
അൽഫോൻസായുടെ ധന്യ ജീവതത്തിന്റെ പ്രസിദ്ധി, നാമകരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന അഭ്യർത്ഥനകളിലേക്കു നയിക്കപ്പെട്ടു. നാനാ ദിക്കുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ മാനിച്ചു പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ നാമകരണ നടപടികൾക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മെത്രാന്റെ നിർദേശ പ്രകാരം പ്രാഥമിക അന്വേഷണം നടത്തുവാൻ മോൺ. ജെ. സി. കാപ്പൻ നിയമിതനായി. ആഴത്തിലുള്ള അന്വേഷണങ്ങൾക്ക് ശേഷം, നാമകരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന അനുകൂല ശുപാർശയോടു കൂടിയ അന്വേഷണ ഫലം അദ്ദേഹം മെത്രാന് സമർപ്പിച്ചു. ഈ ശുപാർശ പ്രകാരം 1953 ഡിസംബർ 2നു ഫാ.റോമയോ സി.എം.ഐ പ്രധാന ജഡ്ജിയായി രൂപതാ കോടതിരൂപവത്കരിച്ചു.
രണ്ടാമത്തെ രൂപതാ കോടതി 1955 പ്രവർത്തനം ആരംഭിച്ചു. 1957  ഏപ്രിൽ 13ന് അൽഫോൻസാമ്മയുടെ കബറിടം തുറന്നു പരിശോധന നടത്തി 1960 മൂന്നാമെത്തെ കോടതി സ്ഥാപിതമായി. നാമകരണ നടപടികളുടെ ഭാഗമായി ആദ്യ ഒമ്പത് വർഷം കൊണ്ട് തന്നെ 822 തവണ ട്രൈബൂണൽ കൂടുകയും, 126 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു
വാഴ്ത്തപ്പെടൽ
മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പവാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കോട്ടയത്തു വച്ച് അൽഫോൻസാമ്മയെയും ചാവറയച്ചനേയും ഒരേ ദിവസമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്
2007 ജൂൺ ഒന്നിനു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ട അൽഫോൻസായുടെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം സ്ഥിരീകരിച്ചു അതു സംഭവിച്ച രേഖയിൽ ഒപ്പുവച്ചു. 2008 മാർച്ച് ഒന്നാം തിയതിബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു
തിരുനാൾ
എല്ലാ വർഷവും ജൂലൈ  മാസം 19 മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത്ഒത്തു ചേരുന്നു.
തീർത്ഥാടനം കേന്ദ്രങ്ങള്‍ 
കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട്, ഭരണങ്ങാനത്തെ സെന്റ് അൽഫോൺസാ കോൺവെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവയാണ് പ്രധാന തീർത്ഥാടനം കേന്ദ്രങ്ങള്‍
അൽഫോൻസാമ്മ - നാഴികക്കല്ലുകൾ
ജീവിതരേഖ
ദിവസം
ജനനം
1910 ഓഗസ്റ്റ് 19
ജ്ഞാനസ്നാനം
1910 ഓഗസ്റ്റ് 27
ആദ്യ കുർബ്ബാന സ്വീകരണം
1917 നവംബർ 27
ശിരോവസ്ത്ര സ്വീകരണം
1928 ഓഗസ്റ്റ് 2
സഭാവസ്ത്ര സ്വീകരണം
1930 മേയ് 19
നിത്യവ്രത വാഗ്ദാനം
1936 ഓഗസ്റ്റ് 12
മരണം
1946 ജുലൈ 28
നാമകരണ കോടതി രൂപവത്കരണം
1953 ഡിസംബർ 2
അപ്പസ്തോലിക കോടതി ആരംഭം
1980 ജുലൈ 15
വാഴ്ത്തപ്പെടൽ
1986 ഫെബ്രുവരി 8
വിശുദ്ധ
2008 ഒക്ടോബർ 12
ഭരണങ്ങാനതാണ് അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.ജോണ്‍ പോള്‍ മാര്‍പാപ്പ കോട്ടയത്തു വന്നപ്പോള്‍ നിര്‍മിച്ച താത്കാലിക സ്റ്റേജ് ഭരണങ്ങാനത്ത് പുനര്‍നിര്‍മ്മാണം നടത്തിയാണ് അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയുന്ന പള്ളി നിര്‍മ്മിച്ചിരികുന്നത്
അല്‍ഫോന്‍സാമ്മയുടെ ഭരണങ്ങാനത്തെ ശവകുടീരം 
അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഇപ്പോഴും ഭരണങ്ങാനത്തുള്ള മുസ്യത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ഞങ്ങളുടെ അല്‍ഫോന്‍സാ തീര്തടനതില്‍ മാന്നാനവും തെള്ളകം പള്ളി അതിരമ്പുഴ പള്ളി എന്നിവ ഉള്പെട്ടിരുന്നു. എങ്കിലും അവ പിന്നീട് എഴുതാം. മാന്നാനത് ചാവറയച്ചനെക്കുറിച്ച് ധാരാളം എഴുതനുല്ലതുകൊണ്ട് അവ പിന്നീട് ഉള്‍പെടുത്താം എന്നു വിചാരിക്കുന്നു.